

കിനാവ്
Learn to obey. Only he who obeys a rhythm superior to his own is free. - Nikos Kazantzakis പാതിമയക്കത്തില്‍ ഫ്രാന്‍സീസ് ദൈവത്തെ കിനാവ് കണ്ടു. യുദ്ധഭൂമിയിലേക്കുള്ള യാത്രയില്‍ സ്പൊളേറ്റോ അടിവാരത്തില്‍ വെച്ചാണ്. ആരെയാണ് നീ സേവിക്കുന്നത്. യജമാനനേയോ ദാസനെയോ? ഉത്തരം ആവശ്യമില്ലാത്ത വിധത്തില്‍ അത്രയും തെളിച്ചമുള്ള ചോദ്യമാണ്. ആദ്യം ചെയ്തത് കുതിരയെ വിറ്റു കളയുകയാണ്. പണം പൊടിഞ്ഞു തുടങ്ങിയ ഒരു ചാപ്പലിന്റെ ജാലകപ്പടിയില്‍ വെച്ചു. ശിഷ്ടകാലം പാദരക്ഷകളില്ലാത്ത സഞ്ചാരമാരംഭിച്ചു. barefooted എ

ബോബി ജോസ് കട്ടിക്കാട്
5 hours ago


ശബ്ദങ്ങള്‍
"വെയിലാറിയപ്പോള്‍ ദൈവം തോട്ടത്തില്‍ കൂടി നടക്കുന്ന ഒച്ച അവര്‍ കേട്ടു." 'ഖോല്‍' എന്ന എബ്രായ പദമാണ് ഒച്ച എന്ന വാക്കായി വിവര്‍ത്തനം ചെയ്തത്. ആഹതവും (കര്‍ണാടക സംഗീതത്തിലും മറ്റും സ്വരങ്ങളുടെ പ്രയോഗത്തില്‍ വരുന്ന ഒരുതരം ഗമകം- ആഹതം) അനാഹതവുമായ എല്ലാ ശബ്ദത്തെയും ഈ ഒറ്റവാക്ക് കൊണ്ടാണ് തിരുവചനം വിശദീകരിക്കുന്നത്. ഒച്ചയും ശബ്ദവും എല്ലാം ഒരര്ത്ഥമാണെങ്കിലും ഇവിടെ അല്പം മാറി ചിന്തിച്ചേക്കാം എന്ന് വിചാരിക്കുന്നു. എത്രയോ കാലമായി ആദവും ഹവ്വയും കേട്ടുകൊണ്ടിരിക്കുന്ന ഒരു ശബ്ദമാണത്. കാതിന്

ഫാ. ഷാജി CMI
5 days ago


റൂത്ത്
വിശുദ്ധഗ്രന്ഥത്തിലെ ശക്തവും സ്നേഹസമ്പന്നയുമായ ഒരു സ്ത്രീ കഥാപാത്രം. നാല് അധ്യായങ്ങൾ മാത്രമുള്ള പുസ്തകത്തിലെ വരികൾക്കിടയിലൂടെ ആഴത്തിൽ ഇറങ്ങിയാൽ കുടുംബബന്ധങ്ങളുടെ മനോഹാരിതയും ദൃഢതയും ഇത്രമേൽ വിവരിച്ച വേറൊരു പുസ്തകം വിശുദ്ധഗ്രന്ഥത്തിൽ ഉണ്ടോ എന്ന് സംശയം തോന്നും. ചെപ്പിലൊതുക്കിയ ഒരു കമനീയ കലാസൃഷ്ടി എന്നാണ് വിശേഷണം. പരസ്പര പൂരകങ്ങളായ രണ്ടു സ്ത്രീ രത്നങ്ങൾ. ദുരന്തം തകർത്തെറിഞ്ഞ ഒരു ജീവിതകഥയാണ് നവോമിക്കെങ്കിൽ,അവർക്കൊപ്പം വിധവയെങ്കിലും ഉറച്ചനിലപാടും അചഞ്ചലമായ സ്നേഹവും പ്രകടമാക്കിയ റ

പോൾ ഗ്രിഗറി
Sep 5


തോണിക്കാരൻ
ഒരു പൊടിമീൻപോലും വലയിൽ കുടുങ്ങാതെപോയ ആ രാത്രി ഒരു ആകസ്മികതയായിരുന്നു എന്ന് തോന്നുന്നുണ്ടോ? ആ പ്രഭാതത്തിൽ ആ തടാകക്കരയിൽ അയാൾ അവിടെത്തന്നെ വന്നതും ഒരു ആകസ്മികത യായിരുന്നു എന്ന് തോന്നുന്നുണ്ടോ? രാവിലെത്തന്നെ അത്രയും ജനം അവിടെ വന്നുചേർന്നതും ഒരു യാദൃച്ഛികതയായിരുന്നു എന്ന് തോന്നുന്നുണ്ടോ? രണ്ടു തോണികൾ അവിടെ ഉണ്ടായിരുന്നിട്ടും, ഭഗ്നാശരായ മീൻപിടുത്തക്കാർ രണ്ടിലും ഉണ്ടായിരുന്നിട്ടും, അവൻ ശിമയോൻ്റെ തോണിയിലേക്ക് കയറിയതും യാദൃച്ഛികതയായിരുന്നോ? ഒന്നും അല്ല കേട്ടോ. വൃഥാധ്വാനത്തിൻ്റെ ഈ

George Valiapadath Capuchin
Sep 4


കാലാവസ്ഥാവ്യതിയാനവും ജീവലോകവും
മഴയെക്കുറിച്ചുള്ള കാല്പനികവികാരങ്ങള് മാഞ്ഞുകൊണ്ടിരിക്കുന്നു. വെയിലിനെക്കുറിച്ചുള്ള മൃദുലചിന്തകള്‍ അസ്തമിക്കുന്നു. മഴയെയും വെയിലിനെയും ഭയപ്പെടുന്ന തരത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. മഴയുടെയും വെയിലിന്റെയും സ്വാഭാവികരീതികള്‍, സ്വഭാവം തന്നെ മാറിപ്പോയിരിക്കുന്നു. വലിയ പ്രളയവും വരള്‍ച്ചയുമെല്ലാം പ്രതീക്ഷിക്കാവുന്നവിധത്തില് കാലാവസ്ഥയും പ്രകൃതിയും മാറിയിരിക്കുന്നു. കാലാവസ്ഥാവ്യതിയാനം ജീവലോകത്തെ (മനുഷ്യലോകത്തെ മാത്രമല്ല) എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന ചിന്ത അത്യന്തം പ്ര

ഡോ. റോയി തോമസ്
Sep 4


കര്‍ത്താവേ, കര്‍ത്താവേ
അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? മത്തായി 7 : 22 സ്വന്തം ശുശ്രൂഷയുടെ നേട്ടങ്ങൾ എണ്ണിപ്പറയുന്നവരുടെ മുമ്പിൽ, ‘നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല’ എന്ന യേശുവിന്റെ മറുപടി മുഴങ്ങുമ്പോൾ, മനുഷ്യന്റെ എല്ലാ ആത്മപ്രശംസകളും ഒരു നിമിഷംകൊണ്ട് നിശ്ശബ്ദമാകുന്നു. സ്വന്തം കഴിവുകളും നേട്ടങ്ങളും ലോകത്തിനു മുന്നിൽ

പോൾ ഗ്രിഗറി
Sep 3


'വന്ദേമാതരം' വിവാദമാകുന്ന ദേശഭക്തിഗാനം
വിവാദ പശ്ചാത്തലം: ഏതാനും ആഴ്ചകളായി ഡല്‍ഹിയിലെ ഭരണാധികാരികള്‍ പുതിയ വിവാദത്തിനു തിരികൊളുത്തി വളരെ പ്രസക്തമായ സമകാലിക രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള തിരക്കിലാണ്. ഒരു ദശകത്തിലേറെയായി ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി.യുടെ അഴിമതിയും ചൂഷണവും സ്വജനപക്ഷപാതവും ചോദ്യം ചെയ്യപ്പെടുമ്പോള്‍, പ്രത്യേകിച്ച് പാര്‍ട്ടി ഭേദമന്യേ പ്രാദേശിക താല്പര്യങ്ങള്ക്കപ്പുറം യുവജനത തെരുവിലിറങ്ങി സമരം ചെയ്തപ്പോള്‍ എങ്ങനെയും ഭരണത്തില്‍ തുടരാന്‍ ധാര്‍മ്മികതയില്ലാത്ത ചാണക്യബുദ്ധി ഉപദേശിക്ക

Dr. Mathew Paikada Capuchin
Sep 2


വ്യോമതന്തു
ഞങ്ങളോടൊപ്പം കുറച്ചുകാലത്തേക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നു. "നിങ്ങൾ മാനസാന്തരപ്പെട്ട് ഒരു ശിശുവിൻ്റെ ഹൃദയം സ്വന്തമാക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല" എന്ന രീതിയിലാണ് മത്തായി 18:3 ൻ്റെ ഇംഗ്ലീഷിലുളള പരിഭാഷ വരുന്നത്. എത്ര ശ്രമിച്ചാലും അദ്ദേഹത്തിന് ഈ വചനം മനസ്സിലാക്കിയെടുക്കാൻ കഴിയുമായിരുന്നില്ല. ഈ വചനം കേൾക്കുമ്പോഴേക്കും 'ഒരു കുട്ടിയുടെ നെഞ്ച് തുരന്ന് ഹൃദയം എടുക്കുക' എന്ന രീതിയിലുള്ള അർത്ഥം മാത്രമേ അദ്ദേഹത്തിൻ്റെ മനസ്സിലേക്ക് വരുമായിരുന്നുള്ളൂ. ഞാൻ മനസ്സ

George Valiapadath Capuchin
Sep 2


ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ
"ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ; വിനാശത്തിലേക്കു നയിക്കുന്ന വാതിൽ വിശാലവും വഴി വീതിയുള്ളതുമാകുന്നു; അതിലൂടെ പ്രവേശിക്കുന്നവർ അനേകരാകുന്നു. ജീവനിലേക്കു നയിക്കുന്ന വാതിൽ ഇടുങ്ങിയതും വഴി ഞെരുക്കമുള്ളതുമാകുന്നു; അതു കണ്ടെത്തുന്നവരോ ചുരുക്കം."
– മത്തായി 7:13–14 മനുഷ്യജീവിതം ഒരു യാത്രയാണ്. ഓരോ ദിവസവും നാം ഒരു ലക്ഷ്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഒരു യാത്രയുടെ വിജയത്തെ നിർണയിക്കുന്നത് യാത്രയുടെ ദൈർഘ്യമല്ല, തിരഞ്ഞെടുക്കുന്ന വഴിയാണ്. ഒരു ലക്ഷ്യസ്ഥാനത്ത് എത്തിച്ചേ

പോൾ ഗ്രിഗറി
Aug 31


അടിമത്തത്തിന്റെ മാറുന്ന തലങ്ങള്‍
അടിമത്തത്തിന് മനുഷ്യരാശിയോളം തന്നെ പഴക്കമുണ്ട്. ശക്തിയുള്ളവര്‍ ശക്തികുറഞ്ഞവരെ, അല്ലെങ്കില്‍ ബൗദ്ധികമായി അല്പം പിന്നോക്കം നില്‍ക്കുന്നവരെ അടിമകളാക്കി വെയ്ക്കുക; അവരെ കൊണ്ട് തങ്ങള്‍ക്കു വേണ്ടതെല്ലാം - യുദ്ധമുള്‍പ്പെടെ ചെയ്യിക്കുക; ഇതൊക്കെ ഏതാണ്ടെല്ലാകാലത്തും, ഒട്ടുമിക്കവാറും ജനപദങ്ങളും കൂടിയതോ കുറഞ്ഞതോ ആയ അളവില്‍ ചെയ്തിട്ടുണ്ട്. ലോകത്തെ ആദ്യ നാഗരികത രൂപപ്പെട്ട മോസോപ്പൊട്ടേമിയയില് ( ഇന്നത്തെ ഇറാക്ക് ), നിലനിന്നിരുന്ന അടിമത്ത സമ്പ്രദായത്തെ കുറിച്ചുള്ള വിശദമായ തെളിവുകള്‍- കളി

ജെര്‍ളി
Aug 13


'കണ്ഫ്യൂഷന് ഡിഫ്യൂസ്ഡ് '
നാട്ടിലും വിദേശത്തുമായി ദീര്‍ഘനാളായി സേവനംചെയ്തശേഷം റിട്ടയര്‍ചെയ്ത് ഒറ്റയ്ക്കു താമസിക്കുന്ന ഒരച്ചന് ഒരുദിവസം ഫോണ്‍വിളിച്ചു. ഒരു ധ്യാനത്തിനുവന്നപ്പോള് പരിചയപ്പെടാന്‍ ഇടയായ അദ്ദേഹം ഒത്തിരിപ്പേരെ സാമ്പത്തികമായി സഹായിച്ചിരുന്നത് അറിയാമായിരുന്നതുകൊണ്ട് ഞാനും ചില കേസുകള്‍ അദ്ദേഹത്തിന്റെയടുത്ത് റെക്കമന്റുചെയ്തു. അവരെയൊക്കെ അദ്ദേഹം രക്ഷപെടുത്തുകയുംചെയ്തു. അദ്ദേഹമായിരുന്നു വിളിച്ചത്. "നമ്മുടെ പല അനുഷ്ഠാനങ്ങളോടും അച്ചനുള്ള നിലപാട് എനിക്കറിയാവുന്നതുകൊണ്ട് ഞാനീ പറയാന്‍പോകുന്നതു കേള്

ഫാ. ജോസ് വെട്ടിക്കാട്ട്
Aug 12


മറ്റുള്ളവരും നമ്മുടെ മനോനിലയും
വിഷാദരോഗ (depression) ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാന ( bipolar disorder ) ത്തിനും മരുന്നില്ലാ ചികില്‍സയായി സ്വാനുഭവത്തില്‍ നിന്ന് ഡോ ലിസ് മില്ലര്‍ ആവിഷ്കരിച്ച പതിനാലു ദിനം കൊണ്ടു പൂര്‍ത്തിയാകുന്ന മനോനില ചിത്രണം ( mood mapping ) നാം പരിശീലിച്ചു കഴിഞ്ഞു. തുടര്‍ന്ന് അനുബന്ധമായി' മൂഡ് ' അഥവാ മനോനിലയെക്കുറിച്ച് നാം ഇവിടെ ചര്‍ച്ച ചെയ്യുകയാണ് നമ്മുടെ പെരുമാറ്റ രീതി നിശ്ചയിക്കുന്നത് നമ്മുടെ വ്യക്തിത്വമാണെന്നും നാല് തരം അടിസ്ഥാന വ്യക്തിത്വങ്ങളുണ്ടെന്നും ന

ടോം മാത്യു
Aug 11


നിശ്ശബ്ദതയ്ക്ക് അവകാശമുണ്ട്
കെ. ജെ. ബേബിയുടെ മകളും പ്രശസ്ത ബവൂള് ഗായികയുമായ ശാന്തിപ്രിയ ഒരഭിമുഖത്തില്‍ ഇപ്രകാരം പറയുന്നു: 'എല്ലാവര്ക്കും നിശ്ശബ്ദതയ്ക്ക് അവകാശമുണ്ട്'. ഈ ചിന്തയ്ക്ക് രണ്ടു തലങ്ങളുണ്ട്. ഒന്ന്: ഓരോ വ്യക്തിക്കും നിശ്ശബ്ദരായിരിക്കാന്‍ അവകാശമുണ്ട്. രണ്ട്: ചുറ്റുപാടുകളില്‍ നിന്ന് നിശ്ശബ്ദത ലഭിക്കാനും അവകാശമുണ്ട്. നിശ്ശബ്ദത ഇവിടെ നിഷേധാത്മകശക്തി അല്ല; സര്‍ഗാത്മകമായ ഊര്‍ജമാണ് എന്നാണ് നാം ഓര്‍ക്കേണ്ടത്. ആവശ്യത്തിലധികം ശബ്ദമെടുക്കുകയും ശബ്ദപ്പെരുക്കങ്ങള്ക്കിടയില് ജീവിക്കുകയും ചെയ്യുന്ന നമുക്ക്

ഡോ. റോയി തോമസ്
Aug 10


ചിരി മാഞ്ഞ ലാഫിംഗ് വില്ലയും ചിരിക്കാന്‍ മറന്ന അമ്മമാരും
1969ല്‍ ഗംഗാധരന്റേയും, കൗസല്യയുടേയും മകനായി ജനനം. അവിശ്വാസിയായിരുന്ന ഗംഗാധരന് മകന് സലിം എന്ന് പേരിട്ടു. മകന്റെ മതം പേരില്‍ നിന്നും മനസ്സിലാക്കരുത് എന്ന ഉദ്ദേശത്തോടെയായിരുന്നു ആ ഉദ്യമം. സലിമിനെ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ ഒരു സര്‍നെയിം വേണമെന്ന സ്കൂളിന്റെ ആവശ്യത്താലാണ് പിന്നീട് കുമാര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കപ്പെടുന്നത്. ചിറ്റാട്ടുകരയിലുള്ള ഗവണ്മെന്റ് എല്‍. പി. സ്കൂളില്‍ നിന്നും ആരംഭിച്ച ആ വിദ്യാഭ്യാസ ജീവിതം ഒടുവില്‍ മഹാരാജാസ് കോളേജില്‍ മലയാളം ബിരുദ വിഭാഗത്തിലെത്തി. അക്ക

വിനീത് ജോണ്‍
Aug 10


കാനായിലെ കല്ഭരണികള്
തിയേറ്ററുകളില്‍ പ്രദര്‍ശനവിജയം നേടിയ 'ബാലന്' എന്ന സിനിമ നിനവില്‍ വരുന്നു. സ്കൂള്‍ വിട്ടുവരുമ്പോള്‍ എന്നും അവനെ കൂട്ടികൊണ്ട് പോകാന്‍ കാത്തുനില്ക്കാറുള്ള അമ്മ അന്ന് അവിടെ ഉണ്ടായിരുന്നില്ല. അമ്മ അല്പം വൈകിയാണ് അവിടെ എത്തിയത്. കുട്ടിയെ കാണാത്തതില്‍ അമ്മ ആകെ പരിഭ്രമിക്കുന്നു. അവനെ അന്വേഷിച്ച് വളരെ സങ്കടത്തോടെയും സംഭ്രമത്തോടെയും അന്വേഷിക്കുന്നു. പൊടുന്നനെ കുട്ടികളുടെ ഒരു ബഹളം കേള്‍ക്കുന്നു. അമ്മ അതിലേക്ക് ശ്രദ്ധിക്കുന്നു. അവന് കുറെ കുട്ടികളുടെ കൂടെ കളികളില്‍ ഏര്‍പ്പെട്ടുകൊണ്ട് ഓ

ഫാ. ഷാജി CMI
Aug 10


അന്നം
പൊടിഞ്ഞു തുടങ്ങിയ ഒരു ചണസഞ്ചി കുറച്ച് കാലം മുമ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ച് വാര്‍ത്ത സൃഷ്ടിച്ചു, ഇറ്റലിയിലെ ഒരു ഫ്രാന്‍സ്സിക്കന്‍ സമൂഹം. മോണ്ടേല്യ (Montella) എന്ന ഇടത്തില്‍ നിന്നുള്ളവരാണ് അവര്‍. എട്ട് നൂറ്റാണ്ട് പഴക്കമുള്ള കഥയാണത്. 1240ലെ ഒരു കൊടിയ ശൈത്യം. മഞ്ഞില്‍ മറഞ്ഞു പോയ ആശ്രമത്തില്‍ വിശന്നു മരിച്ചേക്കുമെന്ന് തന്നെയാണ് അവര്‍ കരുതിയത്. അങ്ങനെ ഒരു രാത്രിയില്‍ ഒരു ചാക്ക് നിറയെ അപ്പോള്‍ മൊരിച്ച ബ്രെഡ് വാതില്‍ പടിയില്‍ വെച്ചിട്ട് ആരോ മാഞ്ഞു പോവുകയാണ്. ആ പഞ്ഞ മാസത്തെ ക

ബോബി ജോസ് കട്ടിക്കാട്
Aug 10


ഇടം
ഇത്തിരി ഇടം ലഭിക്കുക എന്നത് എത്ര വലിയ അനുഗ്രഹമാണ്. ആ ഇടത്ത് കൃതജ്ഞതയോടെ ജീവിക്കാന്‍ കഴിയുന്നത് അതിലും കൃപാപൂര്ണം. എല്ലാ ജീവജാലങ്ങളും അവയുടെ ഇടം തിരയുന്നുണ്ട്. ചേക്കേറാന്‍ ഒരു ചില്ലയില്ലാത്ത പക്ഷിയുടെ വേദന എത്ര വലുതാണ്. ഏതെങ്കിലുമൊക്കെ കാലത്ത് ചെറിയ അളവിലെങ്കിലും ഇത്തരം വേദനയിലൂടെ എല്ലാ മനുഷ്യരും കടന്നുപോകുന്നുണ്ട്. സ്വന്തമിടങ്ങള്‍ സംരക്ഷിക്കാനായി മനുഷ്യര്‍ എത്രയേറെ സമരങ്ങളില്‍ ഏര്‍പ്പെട്ടതിന് ഈ ഭൂമി സാക്ഷിയാണ്. വ്യക്തികള്‍, സമൂഹങ്ങള്‍ നടത്തിയിട്ടുള്ള വ്യവഹാരങ്ങള്‍, രാഷ്ട്രങ്

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Aug 10


ക്രിയ
യേസൂസ് എന്ന് ഗ്രീക്കിലും യേശു എന്ന് മലയാളത്തിലും ജീസസ് എന്ന് ഇംഗ്ലീഷിലും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ള 'യേഷുവാ' എന്ന നാമത്തിൻ്റെ അർത്ഥം 'യാഹ്വേഹ് രക്ഷിക്കുന്നു' എന്നാണ്. തൻ്റെ ഗുരു വെള്ളത്തിനുമീതേ നടക്കുന്നതുകണ്ട് അങ്ങനെ ചെയ്യാൻ കൊതികൊണ്ട പത്രോസ് യേശുവിനോട് ചോദിക്കുന്നു: 'ഞാൻ വെള്ളത്തിനുമേലേ നിൻ്റെ അടുത്തേക്ക് വരാൻ കല്പിക്കണമേ'. "വരൂ" എന്ന് മറുപടി. തോണിയിൽ നിന്നിറങ്ങി പത്രോസ് " ഞാൻ ആകുന്നു" എന്ന് പറഞ്ഞവൻ്റെ അടുത്തേക്ക് നടന്നു. അലറുന്ന കാറ്റിനെ കണ്ട് ഭയന്നപ്പോൾ അവൻ മുങ്ങാൻ

George Valiapadath Capuchin
Aug 9


ഇടവും ഇടവേളകളും
'മനുഷ്യന് തിരികെ നടക്കാന്‍ ചില വഴികളും, ഇരിക്കാന്‍ ചില തണലുകളും എപ്പോഴും ബാക്കിയുണ്ടാവണം.' - എം.ടി. വാസുദേവന്‍ നായര്‍ 2050-ഓടെ ഭൂമിയിലെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടുഭാഗവും നഗരവാസികളായി മാറും; ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക ക്ഷേമ വകുപ്പ് ((UN DESA) യുടെ ഞെട്ടിക്കുന്ന ഒരു കണക്കാണിത്. എന്നാല്‍ ഇതൊരു വെറും സ്ഥിതിവിവരക്കണക്കല്ല. നമ്മുടെ ജീവിത വിടവുകളുടെയും അതിജീവന രീതികളുടെയും പുനര്നിര്വചനമാണത്. ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു സത്യമുണ്ട്. ഇന്ന് ശരാശരി ഒരു മനുഷ്യന്

TREASA MARY SUNU
Aug 8


ധ്യാനം (Meditation)
മെഡിറ്റേഷന്‍ അഥവാ ധ്യാനത്തിന്റെ അപാരമായ ശക്തിയിലൂടെ തലച്ചോറിലെ മറഞ്ഞിരിക്കുന്ന കഴിവുകളും മാനസിക നിയന്ത്രണവും അനാവരണം ചെയ്യാന്‍ സാധിക്കും. നമ്മളോരോരുത്തരുടെയും തലച്ചോറിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു അസാധാരണ ശക്തിയുണ്ട്; എന്നാല്‍ അതിനെ എങ്ങനെ ഉണര്‍ത്താമെന്ന് നമ്മളില്‍ ഭൂരിഭാഗം പേരും അറിയുന്നില്ല. നിരന്തരമായ ബഹളങ്ങളും സമ്മര്‍ദ്ദങ്ങളും ശ്രദ്ധ തിരിക്കുന്ന ഘടകങ്ങളും നിറഞ്ഞ ഈ ലോകത്ത്, അസാധാരണമായ മാനസിക വ്യക്തതയും വൈകാരിക കരുത്തും ആന്തരിക നിയന്ത്രണവും കൈവരിക്കാന്‍ സഹായിക്കുന്ന നിശബ്

ഡോ. അരുണ്‍ ഉമ്മന്‍
Aug 8





















































































