

അടിമത്തത്തിന്റെ മാറുന്ന തലങ്ങള്‍
അടിമത്തത്തിന് മനുഷ്യരാശിയോളം തന്നെ പഴക്കമുണ്ട്. ശക്തിയുള്ളവര്‍ ശക്തികുറഞ്ഞവരെ, അല്ലെങ്കില്‍ ബൗദ്ധികമായി അല്പം പിന്നോക്കം നില്‍ക്കുന്നവരെ അടിമകളാക്കി വെയ്ക്കുക; അവരെ കൊണ്ട് തങ്ങള്‍ക്കു വേണ്ടതെല്ലാം - യുദ്ധമുള്‍പ്പെടെ ചെയ്യിക്കുക; ഇതൊക്കെ ഏതാണ്ടെല്ലാകാലത്തും, ഒട്ടുമിക്കവാറും ജനപദങ്ങളും കൂടിയതോ കുറഞ്ഞതോ ആയ അളവില്‍ ചെയ്തിട്ടുണ്ട്. ലോകത്തെ ആദ്യ നാഗരികത രൂപപ്പെട്ട മോസോപ്പൊട്ടേമിയയില് ( ഇന്നത്തെ ഇറാക്ക് ), നിലനിന്നിരുന്ന അടിമത്ത സമ്പ്രദായത്തെ കുറിച്ചുള്ള വിശദമായ തെളിവുകള്‍- കളി

ജെര്‍ളി
22 hours ago


നിശ്ശബ്ദതയ്ക്ക് അവകാശമുണ്ട്
കെ. ജെ. ബേബിയുടെ മകളും പ്രശസ്ത ബവൂള് ഗായികയുമായ ശാന്തിപ്രിയ ഒരഭിമുഖത്തില്‍ ഇപ്രകാരം പറയുന്നു: 'എല്ലാവര്ക്കും നിശ്ശബ്ദതയ്ക്ക് അവകാശമുണ്ട്'. ഈ ചിന്തയ്ക്ക് രണ്ടു തലങ്ങളുണ്ട്. ഒന്ന്: ഓരോ വ്യക്തിക്കും നിശ്ശബ്ദരായിരിക്കാന്‍ അവകാശമുണ്ട്. രണ്ട്: ചുറ്റുപാടുകളില്‍ നിന്ന് നിശ്ശബ്ദത ലഭിക്കാനും അവകാശമുണ്ട്. നിശ്ശബ്ദത ഇവിടെ നിഷേധാത്മകശക്തി അല്ല; സര്‍ഗാത്മകമായ ഊര്‍ജമാണ് എന്നാണ് നാം ഓര്‍ക്കേണ്ടത്. ആവശ്യത്തിലധികം ശബ്ദമെടുക്കുകയും ശബ്ദപ്പെരുക്കങ്ങള്ക്കിടയില് ജീവിക്കുകയും ചെയ്യുന്ന നമുക്ക്

ഡോ. റോയി തോമസ്
4 days ago


അന്നം
പൊടിഞ്ഞു തുടങ്ങിയ ഒരു ചണസഞ്ചി കുറച്ച് കാലം മുമ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ച് വാര്‍ത്ത സൃഷ്ടിച്ചു, ഇറ്റലിയിലെ ഒരു ഫ്രാന്‍സ്സിക്കന്‍ സമൂഹം. മോണ്ടേല്യ (Montella) എന്ന ഇടത്തില്‍ നിന്നുള്ളവരാണ് അവര്‍. എട്ട് നൂറ്റാണ്ട് പഴക്കമുള്ള കഥയാണത്. 1240ലെ ഒരു കൊടിയ ശൈത്യം. മഞ്ഞില്‍ മറഞ്ഞു പോയ ആശ്രമത്തില്‍ വിശന്നു മരിച്ചേക്കുമെന്ന് തന്നെയാണ് അവര്‍ കരുതിയത്. അങ്ങനെ ഒരു രാത്രിയില്‍ ഒരു ചാക്ക് നിറയെ അപ്പോള്‍ മൊരിച്ച ബ്രെഡ് വാതില്‍ പടിയില്‍ വെച്ചിട്ട് ആരോ മാഞ്ഞു പോവുകയാണ്. ആ പഞ്ഞ മാസത്തെ ക

ബോബി ജോസ് കട്ടിക്കാട്
4 days ago


ഇടവും ഇടവേളകളും
'മനുഷ്യന് തിരികെ നടക്കാന്‍ ചില വഴികളും, ഇരിക്കാന്‍ ചില തണലുകളും എപ്പോഴും ബാക്കിയുണ്ടാവണം.' - എം.ടി. വാസുദേവന്‍ നായര്‍ 2050-ഓടെ ഭൂമിയിലെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടുഭാഗവും നഗരവാസികളായി മാറും; ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക ക്ഷേമ വകുപ്പ് ((UN DESA) യുടെ ഞെട്ടിക്കുന്ന ഒരു കണക്കാണിത്. എന്നാല്‍ ഇതൊരു വെറും സ്ഥിതിവിവരക്കണക്കല്ല. നമ്മുടെ ജീവിത വിടവുകളുടെയും അതിജീവന രീതികളുടെയും പുനര്നിര്വചനമാണത്. ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു സത്യമുണ്ട്. ഇന്ന് ശരാശരി ഒരു മനുഷ്യന്

TREASA MARY SUNU
6 days ago


ഇടം
ഇത്തിരി ഇടം ലഭിക്കുക എന്നത് എത്ര വലിയ അനുഗ്രഹമാണ്. ആ ഇടത്ത് കൃതജ്ഞതയോടെ ജീവിക്കാന്‍ കഴിയുന്നത് അതിലും കൃപാപൂര്ണം. എല്ലാ ജീവജാലങ്ങളും അവയുടെ ഇടം തിരയുന്നുണ്ട്. ചേക്കേറാന്‍ ഒരു ചില്ലയില്ലാത്ത പക്ഷിയുടെ വേദന എത്ര വലുതാണ്. ഏതെങ്കിലുമൊക്കെ കാലത്ത് ചെറിയ അളവിലെങ്കിലും ഇത്തരം വേദനയിലൂടെ എല്ലാ മനുഷ്യരും കടന്നുപോകുന്നുണ്ട്. സ്വന്തമിടങ്ങള്‍ സംരക്ഷിക്കാനായി മനുഷ്യര്‍ എത്രയേറെ സമരങ്ങളില്‍ ഏര്‍പ്പെട്ടതിന് ഈ ഭൂമി സാക്ഷിയാണ്. വ്യക്തികള്‍, സമൂഹങ്ങള്‍ നടത്തിയിട്ടുള്ള വ്യവഹാരങ്ങള്‍, രാഷ്ട്രങ്

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
7 days ago


ദൈവാശ്രയം കൈമുതലാക്കിയ ധന്യന്‍ മാര്‍ ഈവാനിയോസ്
ജറമിയ പ്രവാചകനിലൂടെ സ്രഷ്ടാവായ ദൈവം തന്റെ ജനമായ ഇസ്രായേലിന്റെ ചെയ്തികളെക്കുറിച്ച് ദു:ഖിച്ച് ഇസ്രായേല്‍ ജനത്തെ ഓര്‍മ്മപ്പെടുത്തിയത് ഇപ്രകാരമാണ്: 'അരക്കച്ച അരയോട് ചേര്‍ന്നിരിക്കും പോലെ ഇസ്രായേല്‍ ഭവനവും യൂദാ ഭവനവും എന്നോട് ചേര്‍ന്നിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഇത് അവര്‍ എന്റെ ജനവും കീര്‍ത്തിയും അഭിമാനവും മഹത്വവുമായി നിലകൊള്ളേണ്ടതിനായിരുന്നു.' (ജറമി 13:11). സാന്‍ ദാമിയാനോയിലെ ഒരു ചെറിയ കപ്പേളയില്‍ പ്രാര്‍ത്ഥനാപൂര്‍വം നിലകൊണ്ട അസ്സീസിയിലെ ഫ്രാന്‍സിസിനോട് ആ ക്രൂശിതരൂപം ഇപ്ര
ഫാ. ജോഷ്വ കൊച്ചുവിളയില്‍
Jul 15


ആത്മസംതൃപ്തി
"എല്ലാം പൂര്‍ത്തിയായിരിക്കുന്നു" (Jn. 19:30) കഷ്ടിച്ച് 33 വയസ്സുള്ള ഒരു ചെറുപ്പക്കാരന് മരിക്കുന്നതിനു മുമ്പുപറഞ്ഞ ഈ വാക്കുകള്‍ എല്ലാകാലത്തും വല്ലാത്ത മുഴക്കമുളളതാണ്. ഏതു പ്രായത്തില്‍ കടന്നു പോകുമെന്ന് യാതൊരു നിശ്ചയവും ഇല്ലാത്ത മനുഷ്യ ജീവിതത്തിന് സ്വപ്നം കാണാന്‍ കഴിയുന്ന ഉന്നത സ്ഥലമാണ് ആ വാക്കുകള്‍. എന്തെങ്കിലുമൊക്കെ ചെയ്തു പൂര്‍ത്തിയാക്കുക, നേടിയെടുക്കുക, സമ്പാദിക്കുക, അവശേഷിപ്പിക്കുക എന്നിവയൊക്കെ മനുഷ്യ സഹജമായ അടിസ്ഥാന ചോദനയാണ്. മാനുഷികമായി നോക്കുമ്പോള്‍ എന്താണ് ഈശോ നേടിയത

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jul 15


ഓര്‍മ്മകളുടെ അനന്യത
അസാധാരണവും അനന്യവുമായ വായനാനുഭവമായിത്തീരുന്ന ചില പുസ്തകങ്ങളുണ്ട്. പകരം വയ്ക്കാനാവാത്ത അക്ഷരക്കൂട്ടുകളാണവ. അത്തരത്തിലുള്ള ഒരു പുസ്തകമാണ് അരുന്ധതി റോയിയുടെ 'മദര്‍ മേരി കംസ് റ്റു മി'. ബീറ്റില്‍സിലെ ഒരു വരിയാണ് ശീര്‍ഷകമായി മാറിയിരിക്കുന്നത്. സ്വന്തം അമ്മയെക്കുറിച്ചെഴുതുമ്പോള്തന്നെ ദേശവും കാലവും രാഷ്ട്രീയവും എല്ലാം സൂക്ഷ്മമായി അടയാളപ്പെടുത്താന്‍ എഴുത്തുകാരിക്ക് സാധിക്കുന്നു. അരുന്ധതിയുടെ ഓര്‍മ്മക്കുറിപ്പുകളാണ് ഈ ഗ്രന്ഥം എന്നു പറയാം. ഇതില്‍ എഴുത്തുകാരി തന്റെ അമ്മയായ മേരി റോയിയു

ഡോ. റോയി തോമസ്
Jul 14


തവിട്ടുപാത
സഞ്ചാരിയുടെ നാള്‍വഴി Return of Francis by Norberto Proietti 1 ഒരു വ്യാഴവട്ടം മുമ്പാണ്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ താന്‍ മാര്പാപ്പയായേക്കുമെന്ന് ഹോര്‍ഹെ മാറിയോ ബെര്‍ഗോളിയോ ഭയന്നു. കോണ്‍ക്ലേവിലെ അഞ്ചാമത്തേതും അവസാനത്തേതുമായ വോട്ടെടുപ്പ് നടക്കുകയാണ്. കാര്യങ്ങള്‍ 'അപകട'ത്തിലേക്കു നീങ്ങുകയാണെന്നു തോന്നിയ അദ്ദേഹം തന്റെ അരികിലിരുന്ന സാവോപോളോയിലെ കാര്‍ഡിനല്‍ ക്ലൗഡിയോ ഹ്യൂമിസിനെ ഉറ്റുനോക്കി. സാരമില്ലെന്ന് ഒരു ശരീരഭാഷയിലൂടെ കാര്‍ഡിനല്‍ ഹ്യൂമിസ് സമാധാനിപ്പിച്ചു. മൂന്നില്‍ രണ്ട് ഭൂരിപ

ബോബി ജോസ് കട്ടിക്കാട്
Jul 12


ദാമ്പത്യത്തിന്റെ കണ്ണ് (Healthy relationships among couples)
Healthy relationships among couples കടല്‍ പിന്‍വലിയുന്നത് കണ്ടു നിന്നവരെയാണ് സുനാമിയുടെ തിരകള്‍ വന്നു വിഴുങ്ങിയത്. ചിത്രീകരിച്ച ആള് മരണപ്പെട്ടെങ്കിലും ആ വീഡിയോ ക്യാമറ ബാക്കിവച്ച ദൃശ്യങ്ങള്‍ ലോകം മുഴുവനും കണ്ടു. പിന്വലിയല് അപകടത്തിന്റെ മുന്നോടിയാണ്, കടലിന്റെ കാര്യത്തില്‍ മാത്രമല്ല ദാമ്പത്യത്തിന്റെ കാര്യത്തിലും. രണ്ടിലൊരാള്‍ പിന്‍വലിയുന്നു അല്ലെങ്കില്‍ ഉള്‍വലിയുന്നു എന്നതാണ് ദാമ്പത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വളരെ ഉന്മേഷത്തോടെ പോയിരുന്ന ബന്ധത്തില്‍ മെല്ലെ മ

ജോയി മാത്യു
Jul 12


സ്നേഹബന്ധങ്ങളുടെ കാന്തികവലയം
മക്കളുടെ സ്കൂളില്‍ സയന്‍സ് എക്സിബിഷന് നടക്കുകയാണ്. താല്പര്യമുള്ളവര്ക്ക് പങ്കെടുക്കാം. എന്ത് പരിപാടി വന്നാലും പേര് കൊടുത്തിട്ട് വരുന്ന എന്റെ മകന് പതിവ് തെറ്റിച്ചില്ല. പേര് ചേര്‍ത്താല്‍ പിന്നെ അവന്റെ ഡ്യൂട്ടി കഴിഞ്ഞു. പ്രോജക്ടിനുള്ള വിഷയം കണ്ടെത്തലും പ്രോജക്ട് തയ്യാറാക്കലുമൊക്കെ ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അല്ലെങ്കിലും ഇപ്പോള്‍ മക്കളുടെ ഹോംവര്‍ക്കുകള്‍ പോലും മാതാപിതാക്കള്ക്കുള്ളതാണല്ലോ! ക്രാഫ്റ്റ് വര്‍ക്കുകളിലൊക്കെ പണ്ടേ വീക്ക് ആയ ഞാന്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ പറ

റോണിയ സണ്ണി
Jul 11


തിരുത്തുക തിരിയുക
ജീവിതം ഒരു യാത്രയാണ്. പുണ്യപാപങ്ങളുടെ ഭാണ്ഡക്കെട്ടും ചുമന്നുകൊണ്ടുള്ള യാത്ര. വീഴ്ചകളും വിജയങ്ങളും ഈ യാത്രയ്ക്കിടയില്‍ ഉണ്ടാകും. പരാജയം കണ്ടു തളരാതെയും വിജയം കണ്ട് അഹങ്കരിക്കാതെയും നാം യാത്ര തുടരണം. ചില സന്തോഷകരമായ അനുഭവങ്ങളില്‍ അവിടെത്തന്നെ നില്‍ക്കാമെന്ന് കരുതരുത്. എല്ലാം കടന്നുപോകുമെന്നുള്ള ചിന്ത നമ്മില്‍ ഉയര്‍ന്നുവരണം. എപ്പോഴും മാറ്റത്തിലേക്കു നീങ്ങണം. എനിക്ക് തിരുത്തലൊന്നും വേണ്ടായെന്നുള്ള ചിന്ത നമ്മെ അഹങ്കാരത്തിലേക്കു നയിക്കും. ഒറ്റയ്ക്കിരുന്ന് ജീവിതത്തെ ധ്യാനവിഷയമാക്കണം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jul 10


പൊടിക്കൈ
ഒരു സ്വകാര്യാവശ്യത്തിനു പോയിട്ടു തിരികെവരുന്നവഴിയായിരുന്നു. എനിക്കു പോകാനുള്ള റൂട്ടില്‍ ഒരു പ്രൈവറ്റ് ബസ്സ് കിടപ്പുണ്ടായിരുന്നു. മൂന്നുമണികഴിഞ്ഞ സമയമായിരുന്നതുകൊണ്ട് വലിയ തിരക്കില്ലായിരുന്നെങ്കിലും ഞാന്‍ ബസ്സില്‍ കയറുമ്പോഴേക്കും മിക്കവാറും സീറ്റുകള്‍ നിറഞ്ഞിരുന്നു. പിന്നിലത്തെ ഡോറിനെതിര്വശത്തായി മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ രണ്ടു സ്കൂള്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അവരുടെയടുത്തിരുന്നു. കണ്ടക്ടര്‍ മുന്‍ഭാഗത്തുനിന്നും ടിക്കറ്റുകൊടുത്ത് പിന്നിലെത്തി. ഞാന്‍ ടിക

ഫാ. ജോസ് വെട്ടിക്കാട്ട്
Jul 10


സുന്ദരം
ഏറ്റവും നല്ല അന്യഭാഷാ ചിത്രത്തിനും അഭിനേതാവിനും ഉള്ളതടക്കം മൂന്ന് ഓസ്കറുകളും, കാനിലെ ഗ്രാൻ്റ് പ്രിയും നേടിയ ചലച്ചിത്രമാണ് 1997-ലെ "ലൈഫ് ഈസ് ബ്യൂട്ടിഫുൾ". സംവിധായകൻ റൊബേർത്തോ ബെനീഞ്ഞി തന്നെയാണ് മുഖ്യവേഷത്തിലും എത്തുന്നത്. നന്നേച്ചെറിയ ബാലനായ തൻ്റെ മകനെ നാസികളുടെ ക്രൂരതകൾ ബാധിക്കാതിരിക്കാനായി, "നമ്മളെല്ലാം ഒരു നാടകത്തിൽ അഭിനയിക്കുകയാണ്" എന്നുപറഞ്ഞ് വിശ്വസിപ്പിക്കുന്നു. അവസാനം, നാസി പടയാളികളാൽ പിടിക്കപ്പെട്ട്, അവർ അയാളെ വെടിവെച്ച് കൊല്ലുമ്പോൾ തൻ്റെ പിതാവിന്റെ ഏറ്റവും നല്ല അഭിനയമ

George Valiapadath Capuchin
Jun 24


മനുഷ്യാവകാശങ്ങളെ സംബന്ധിച്ച സാർവത്രിക പ്രഖ്യാപനം
മനുഷ്യാവകാശങ്ങളെ സംബന്ധിച്ച സാർവത്രിക പ്രഖ്യാപനം ഐക്യരാഷ്ട്രസഭ അംഗീകരിച്ചു പ്രഖ്യാപിച്ചത് 1948 ഡിസംബർ 10-ന് ആയിരുന്നു. ഇന്നേക്ക് എഴുപത്തേഴര വർഷം! ഇത്തരം കാര്യങ്ങളൊക്കെ വല്ലപ്പോഴും വായിക്കുന്നത് നല്ലതല്ലേ? ആർട്ടിക്കിൾ 1: സമത്വത്തിനുള്ള അവകാശം - നാമെല്ലാവരും സ്വതന്ത്രരായി ജനിച്ചവരും അന്തസ്സിലും അവകാശങ്ങളിലും തുല്യരുമാണ്. ആർട്ടിക്കിൾ 2: വിവേചനത്തിൽ നിന്നുള്ള സ്വാതന്ത്ര്യം - വംശം, നിറം, ലിംഗഭേദം, ഭാഷ, മതം, അല്ലെങ്കിൽ പദവി എന്നിവ പരിഗണിക്കാതെ എല്ലാവർക്കും എല്ലാ അവകാശങ്ങൾക്കും അ

George Valiapadath Capuchin
Jun 11


'ഏച്ചുകെട്ടി ബന്ധനം..'
ഇടിയും മിന്നലും മൂന്നു മാസത്തിനുള്ളില്‍ നാലാംതവണയും അയാളു വരുന്നതു കണ്ടപ്പോള്‍ കാണാതെ ഒഴിഞ്ഞുമാറിയാലോ എന്നാലോചിച്ചതായിരുന്നു. എന്നാലും നേരിട്ടു പറഞ്ഞുതന്നെ ഒഴിവാക്കിയില്ലെങ്കില്‍ ഇനിയും വന്നുകൊണ്ടിരിക്കുമല്ലോ എന്നോര്‍ത്തപ്പോള്‍ കാണാമെന്നുതന്നെ തീരുമാനിച്ചു. സംഭവബഹുലമാണ് അയാളുടെ പൂര്‍വ്വചരിത്രം. ഇളയ മകനായിരുന്നതുകൊണ്ട് പഠിത്തം കണ്ടമാനം ഉഴപ്പിയെങ്കിലും സാമാന്യം നല്ല സമ്പത്തുണ്ടായിരുന്നതുകൊണ്ട് അപ്പന് കണ്ണടച്ചു. പഠനം നിര്‍ത്തിയിട്ടും വീട്ടിലെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ കൂട

ഫാ. ജോസ് വെട്ടിക്കാട്ട്
Jun 10


യാക്കോബിന്റെ ജീവിതം
പഴയനിയമത്തിലെ ഒരു പ്രത്യേക കഥാപാത്രമാണ് യാക്കോബ്. ഒത്തിരി പ്രത്യേകതകളുള്ള ഒരു വ്യക്തിത്വത്തെ യാക്കോബില്‍ നാം കാണുന്നു. എന്റെ വ്യക്തിപരമായ ജീവിതത്തിന്റെ പല മേഖലകളിലും ഈ യാക്കോബ് കടന്നുവരാറില്ലേ? ഏശാവും യാക്കോബും സഹോദരന്മാരായിരുന്നു. ധ്യാനപൂര്‍വ്വം നമ്മുടെ ജീവിതത്തിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍ യാക്കോബിന്റെ സ്വഭാവരീതികള്‍ ഒളിഞ്ഞും തെളിഞ്ഞും നമ്മില്‍ ഉയരുന്നതു കാണാം. ഒന്നാമതായി മറ്റൊരു മനുഷ്യന്റെ പ്രയാണത്തിനു തടസ്സം നിന്നവനായിരുന്നു യാക്കോബ്. ജനിച്ചുവീണ നിമിഷത്തില്‍ മൂത്തവ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jun 9


കടത്തുവഞ്ചി
നമ്മുടെ വി.ടിയെയും മാന്മാര്ക്ക് കുടയെയും ഓര്‍മ്മിപ്പിക്കുന്ന ഒരു കുറിപ്പ് വായിച്ചിട്ടുണ്ട്. ചമേലി വൈബ എന്ന നേപ്പാളി വനിതയുടേതാണ്. ഭേദപ്പെട്ട ഒരു ആവാസവ്യവസ്ഥയ്ക്കു വേണ്ടി സങ്കല്പങ്ങള് തുന്നുന്ന ഒരു സ്ത്രീയാണ് അവര്‍. ഇരുപത്തിയൊന്നാം വയസ്സില്‍ ആണ് അവള് ആദ്യാക്ഷരം കുറിച്ചത്. സ്വന്തം പേര് എഴുതുവാന്‍ പഠിക്കുകയായിരുന്നു ആദ്യത്തേത്. ആ മൂന്നക്ഷരങ്ങള്‍ അവളില്‍ സൃഷ്ടിച്ച ഹര്‍ഷം വാക്കുകളില്‍ നുരഞ്ഞുപതയുന്നുണ്ട്. ചമേലി എന്നാണ് തന്റെ പേരിന്റെ ശരിയായ ഉച്ചാരണം എന്നും ഇളംപ്രായം മുതല്‍ അ

ബോബി ജോസ് കട്ടിക്കാട്
Jun 8


ഒപ്പമുള്ള ഹൃദയം
Key Takeaways: This Cover story article focuses on the importance of compassion, family unity and the Sacred Heart. പണ്ട്, പെരുന്നാള്‍ കടകളില്‍ ഒരു സ്റ്റിക്കര്‍ കിട്ടുമായിരുന്നു. ചിലപ്പോള്‍ സ്റ്റിക്കര്‍ വലിപ്പത്തിലുള്ള ചെറിയ തകിടുകളും. രണ്ടിലും എഴുതിയിരുന്നത് ഒന്നു തന്നെയാണ് "ഈശോ ഈ വീടിന്റെ നാഥന്." വീടുകള്‍ക്ക് വലിയ ഭംഗിയൊന്നുമില്ലാത്ത കാലം. ഓടുമേഞ്ഞ വീടുകള്‍. മഴ പെയ്താല്‍ ചോര്‍ച്ചയുള്ള മുറികള്‍. എങ്കിലും മിക്ക വീടുകളുടെയും നെറ്റിയില്‍ ആ വാക്കുകള്‍ പതിഞ്ഞു കിടക്കും. വീടു

ജോയി മാത്യു
Jun 8


ഉള്ക്കാഴ്ചയിലേക്ക്
Key Takeaways Editorial reflects on spiritual insight, human perception, and the necessity of seeing people beyond societal divisions കാണുന്ന കാഴ്ചകള്‍ പലപ്പോഴും അപൂര്‍ണമാണ്. പകുതി മാത്രമേ നമ്മള് കാണാറുള്ളു. മറുപുറം കൂടി കാണാന്‍ പലപ്പോഴും കഴിയാറില്ല. അങ്ങനെയൊരു വശം കൂടി ഉണ്ടെന്ന് പോലും ചിലപ്പോള്‍ നമ്മള് ഓര്‍ക്കാറുപോലുമില്ല. കുറച്ചു കുരുടര്‍ ചേര്‍ന്ന് ആനയെ കണ്ടതുപോലെയൊക്കെ ഒരു ഭാഗത്തില്‍ മാത്രം നമ്മുടെ കാഴ്ചകള്‍ അവസാനിക്കുന്നു. സമഗ്രമായ ഒരു കാഴ്ചയിലേക്കാണ് ക്രിസ്തുവിന്റെ ക

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jun 7
























































































